ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് നുണ പരിശോധന; 26ന് നേരിട്ട് ഹാജരാകണമെന്ന് പോക്‌സോ കോടതി; സ്വാമിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയും മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പോക്‌സോ കോടതിയുടെ വിധി. മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് അന്വേഷണസംഘം അപേക്ഷ നല്‍കിയത്.

ബ്രെയിന്‍ മാപ്പിംഗിനും പെണ്‍കുട്ടിയെ വിധേയമാക്കും. ഈ മാസം 26ന് കോടതിയില്‍ ഹാജരായി, നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയോട് കോടതി ആവശ്യപ്പെട്ടു.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി. എന്നാല്‍ കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ലിംഗം മുറിച്ചതെന്നും സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

അതേസമയം, ഹരിസ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വാമിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പൊലീസിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News