ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍; ഒളിവില്‍ താമസിച്ചത് കൊച്ചിയിലെ പനങ്ങാട്

കോയമ്പത്തൂര്‍: റിട്ട.ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി ആറു മാസം തടവ് വിധിച്ച കര്‍ണന്‍ ഒന്നര മാസത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് അറസ്റ്റിലാവുന്നത്. കഴിഞ്ഞ 12 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച കര്‍ണന്‍ ഇതുവരെ എവിടെയായിരുന്നുവെന്ന് വിവരമുണ്ടായിരുന്നില്ല.കൊച്ചിയിലെ പനങ്ങാടാണ് കര്‍ണന്‍ ഒളിവില്‍ താമസിച്ചിരുന്നത്.

തമിഴ്നാട്, പശ്ചിമബംഗാള്‍ പൊലിസിന്റെ സംയുക്ത സംഘമാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്.
മെയ് ഒമ്പതിനാണ് കര്‍ണനെ ജയിലിലടക്കാന്‍ സുപ്രിം കോടതി വിധിക്കുന്നത്. ഇന്ത്യന്‍ നിയമസംവിധാനത്തില്‍ ആദ്യമായി ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാന്‍ വിധിക്കുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദിനും സുപ്രിംകോടതി രജിസ്ട്രാര്‍ക്കും കത്തയച്ചതോടെയാണ് കര്‍ണന്‍ വിവാദ നായകനായത്.

പിന്നീട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് കര്‍ണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കര്‍ണനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാനസിക നില പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി. അതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതോടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News