മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം

മദ്യം വാങ്ങാന്‍ വില്‍പ്പനശാലയിലെത്തിയ യുവതികള്‍ക്ക് നേരെ പരസ്യമായ ലൈംഗികാതിക്രമവും അധിക്ഷേപവും. പൊതുവഴികളില്‍ പൊലും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യ്ത് കുപ്രസിദ്ധമായ ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഞായറാഴ്ച്ച രാത്രി 10നും 10.30 നുമിടയ്ക്കായിരുന്നു മദ്യം വാങ്ങനെത്തിയ സ്ത്രീകള്‍ക്ക് നേരെ അതിക്രമം അരങ്ങേറിയത്.

കടയിലെ ജീവനക്കാരന്‍ മുതല്‍ വഴിയാത്രക്കാര്‍ വരെ മോശമായാണ് പെരുമാറിയത്. കുപ്പി ചോദിച്ചപ്പോഴേ കടയിലെ ജീവനക്കാരന്‍ തനിനിറം കാട്ടിയെന്ന് യുവതികളില്‍ ഒരാള്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ റോഡിലെത്തിയ യുവതികള്‍ക്ക് പിന്നാലെ പലരും ലൈംഗിക അധിക്ഷേപവുമായി എത്തുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ യുവതികളെ ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു.

അതിനിടെ ചിലര്‍ യുവതികളുടെ റേറ്റ് അറിയണമെന്ന ആഗ്രഹവുമായി നിലയുറപ്പിച്ചു. അസഭ്യ വാക്കുകള്‍ക്ക് പഞ്ഞമുണ്ടായില്ല. മുന്നോട്ട് പോയി ഓട്ടോയില്‍ കയറാന്‍ തുനിഞ്ഞ യുവതികളുടെ മാറിടത്തില്‍ അക്രമികള്‍ കടന്നു പിടിക്കുകയായിരുന്നു.

100 ല്‍ വിളിച്ച് പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് യുവതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഊര്‍ജ്ജിതമല്ലെന്ന് യുവതികള്‍ പറയുന്നു. ഇതുതന്നെയാണ് സംസ്ഥാനത്ത് സ്ത്രീപീഡനം വര്‍ദ്ധിക്കാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here