പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയതെന്ത്; ജിന്‍സന്റ രഹസ്യമൊഴി നിര്‍ണായകം

പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ജിന്‍സന്റ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താനാണ് തീരുമാനം . ജയിലില്‍ കഴിയവേ ചില നിര്‍ണ്ണായക വിവരങ്ങള്‍ സുനി തന്നോട് പറഞ്ഞതായി ജിന്‍സ് പോലീസിന് മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ ഉണ്ടെന്നും മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്നുമായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ ഇതിനകം കുറ്റപത്രം നല്‍കിയെങ്കിലും നിര്‍ണ്ണായക വിവരം എന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തല്‍ കൂടി പരിശോധിക്കുന്നത് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേരാണ് സുനി സുഹൃത്തിനോട് പറഞ്ഞത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമാണോ എന്നും പരിശോധിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പീപ്പിള്‍ ടി.വി യോട് പറഞ്ഞു.

പ്രമുഖരുടെ പേര് പറഞ്ഞ് പണം തട്ടുകയാവാം ശ്രമമെന്നും പോലീസ് സംശയിക്കുന്നു. ഇതിനായി പള്‍സര്‍ സുനി സഹതടവുകാരനുമായി ഗൂഢാലോചന നടത്തിയോ എന്നും പരിശോധിക്കും. ഇതിന്റെ ഭാഗമായി ജിന്‍സനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ചാലക്കുടി സ്വദേശിയായ ജിന്‍സ് നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് ജയിലിലായത് . പള്‍സര്‍ സുനിയും ജിന്‍സും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ഏഴ് പ്രതികളുള്ള കേസില്‍ ഇതിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു . എന്നാല്‍ തെളിവ് നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ തെളിവുകളോ വിവരങ്ങളോ ലഭിച്ചാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. അതിന് വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News