ആത്മഹത്യ ചെയ്ത ജോയിയുമായി താന്‍ അകല്‍ച്ചയിലായിരുന്നെന്ന് സഹോദരന്‍; കാണാതായ ഒസ്യത്ത് താന്‍ തട്ടിയെടുത്തതായി തെറ്റിദ്ധരിച്ചെന്നും വിശദീകരണം

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുമായി താന്‍ അകല്‍ച്ചയിലായിരുന്നെന്ന് സഹോദരന്‍ ജിമ്മി പീപ്പിളിനോട്. ജോയിയുടെ ആത്മഹത്യയില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ജിമ്മിയുടെ വിശദീകരണം.

ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സിലീഷിനൊപ്പം പേരെടുത്ത് പറയുന്ന വ്യക്തിയാണ് ജേഷ്ഠസഹോദരനായ ജിമ്മി എന്ന ജെയിംസ്. തന്നെ കുറിച്ച് വലിയ തെറ്റിധാരണ ജോയിക്കുണ്ടായിരുന്നതായി ജിമ്മി പീപ്പിളിനോട് പറഞ്ഞു. കാണാതായ ഒസ്യത്ത് താന്‍ തട്ടിയെടുത്തതായി ജോയ് തെറ്റിദ്ധരിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് മാനസികമായ അകല്‍ച്ച ഉണ്ടായിരുന്നതായും ജിമ്മി പറഞ്ഞു.

ജോയിയുടെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടെന്ന് സിലീഷ് പറഞ്ഞിരുന്നു. എന്നാല്‍ സിലീഷുമായി മുന്‍ പരിചയം ഇല്ല. കരം സ്വീകരിക്കാതിരിക്കാന്‍ താന്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്നും ജിമ്മി വ്യക്തമാക്കി. ക്വാറി തുടങ്ങാന്‍ തനിക്ക് പദ്ധതി ഉണ്ടായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.

ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുളളതിനാല്‍ അന്വേഷണസംഘം ജിമ്മിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത വില്ലേജ് അസിസ്റ്റന്റ് സിലീഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News