കോട്ടയത്ത് പൊളളലേറ്റ യുവതിയും മകനും മരിച്ചു; ഭര്‍ത്താവും ഇളയമകനും ചികിത്സയില്‍

കോട്ടയം: വൈക്കം തലയാഴത്ത് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട നാലംഗകുടുംബത്തിലെ അമ്മയും മകനും മരിച്ചു. കൊതവറ ചില്ലക്കല്‍ സുരേഷിന്റെ ഭാര്യ സോജ(38) മകന്‍ സൂരജ്(14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സുരേഷും (45) ഇളയമകന്‍ ശ്രീഹരിയും (11) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ആറിന് ഇവരുടെ വീട്ടില്‍ നിന്നും കൂട്ടനിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം അറിയുന്നത്. ഇവരുടെ കൂടെ താമസിച്ചിരുന്ന സുരേഷിന്റെ അമ്മ രമണി രാവിലെ പാല് മേടിക്കാന്‍ പോയപ്പോളാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുകയും ജനാനച്ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയും വെള്ളം ഒഴിച്ച് തീയണക്കുകയും ചെയ്യുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചക്ക് 3.30 ഓടുകൂടി അമ്മയും മകനും മരിച്ചു.

വീടിനു സമീപത്ത് നിന്നും പെട്രോള്‍ പാത്രം കണ്ടു കിട്ടിയിട്ടുണ്ട്. വീടിനു സമീപത്തായി ചായക്കട നടത്തുകയായിരുന്നു സുരേഷ്. രാത്രി തട്ടുകടയും നടത്തുന്നുണ്ട്. പലരോടായി പണം കടം വാങ്ങിയിട്ടുള്ള സുരേഷ് വലിയ സാമ്പത്തീക ബാധ്യതയില്‍ ആയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഏതാനും ദിവസങ്ങളായി ഇയാള്‍ വിഷമത്തിലായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സയന്റിഫിക് അസിസ്റ്റന്റ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കടബാധ്യതകളെ തുടര്‍ന്ന് കുടംബം ജീവനൊടുക്കാന്‍ തീരുമാനിച്ചതാണെന്നാണ് പ്രാഥമികനിഗമനം.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീഹരിക്ക് മാത്രമാണ് സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലുണ്ടായിരുന്നത്. വൈക്കം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി ശ്രീഹരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടും മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ മൊഴിയും പൊലിസിനു ലഭിച്ചിട്ടില്ലെന്ന് എസ്.എ: എം.സാഹില്‍ പറഞ്ഞു. ആശ്രമം സ്‌കൂളില്‍ പത്താംകഌസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സൂരജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News