ബേനസീര്‍ ഭൂട്ടോ സെക്‌സ് പാര്‍ട്ടികളിലെ സജീവ പങ്കാളിയെന്ന വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ പുസ്തകം വീണ്ടും പാകിസ്ഥാനില്‍; ബേനസീറിന്റേത് കുത്തഴിഞ്ഞ ജീവിതമെന്നും പുസ്തകം; ബിലാവല്‍ ഭൂട്ടോയും സെക്‌സ് പാര്‍ട്ടിയില്‍

മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാനിലെ ശക്തമായ രാഷ്ട്രീയ കുടുംബത്തിലെ അംഗവുമായിരുന്ന ബേനസീര്‍ ഭൂട്ടോ കുത്ത!ഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നും സെക്‌സ് പാര്‍ട്ടികളിലെ സജീവ അംഗവുമായിരുന്നുവെന്നും വെളിപ്പെടുത്തിയ ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ് എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പാകിസ്ഥാനില്‍ വീണ്ടും വിവാദമുണ്ടാക്കുന്നത്. വിവാദ വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകനായിരുന്ന റോഷന്‍ മിര്‍സ രചിച്ച ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ് 2013ലാണ് ആദ്യം പുറത്തുവന്നത്.

അമേരിക്കിയെ മുന്‍ പാകിസ്ഥാന്‍ അംബാസഡറായിരുന്ന ഷെറി റഹ്മാമാനും സെക്‌സ് പാര്‍ട്ടികളിലെ സാന്നിധ്യമായിരുന്നുവെന്നും ബേനസീറിനെ വി ഐ പി സെക്‌സ് പാര്‍ട്ടികളില്‍ അവതരിപ്പിച്ചത് ഷെറി റഹ്മാനാണെന്നും പുസ്തകത്തില്‍ പറയുന്നു. ലണ്ടനിലും ദുബൈയിലെ എമിറേറ്റ്‌സ് ഹില്ലിലും ഭൂട്ടോ കുടുംബത്തിനുള്ള വില്ലകളില്‍ സെക്‌സ് പാര്‍ട്ടി നടന്നിട്ടുണ്ട്. തന്റെ പകുതി പ്രായമുള്ള യുവാവുമായി ബേനസീറിന് ബന്ധമുണ്ട്. ബിസിനസുകാരായ വമ്പന്‍മാരാണ് ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്നും പുസ്തകത്തിലുണ്ട്.

 

ഇണകളെ അല്ലെങ്കില്‍ ആണ്‍/പെണ്‍ സുഹൃത്തുക്കളെ പങ്കുവെയ്ക്കുന്ന ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ കൈമാറിയ ഇ മെയില്‍ സന്ദേശങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ബേനസീറും ഷെറി റഹ്മാനുമടക്കം പാകിസ്ഥാനിലെ ഉന്നത വനിതകളുമായി തനിക്കുള്ള അതിരുവിട്ട സൗഹൃദത്തെക്കുറിച്ച് സെക്‌സ് പാര്‍ട്ടി സംഘാടകന്‍ കൂടിയായ ഒമര്‍ ‘മൈ സെക്‌സ് ലൈഫ് ഇന്‍ പാരിസ്’ എന്ന വിവാദ പുസ്തകമെ!ഴുതിയ സൈറ മിറിനെ!ഴുതിയ ഇ മെയില്‍ സന്ദേശത്തില്‍ ബേനസീറിനെക്കുറിച്ച് വിവാദ പരാമര്‍ശമാണുള്ളത്. ബേനസീറും ഷെറി റഹ്മാനുമടക്കമുള്ളവരുമായി നടന്ന ഗ്രൂപ്പ് സെക്‌സിനെക്കുറിച്ചാണ് ഈ ഇ മെയിലിന്റെ ഉള്ളടക്കം. വ്യഭിചാരം ഭൂട്ടോ കുടുംബത്തിന്റെ പാരമ്പര്യമാണെന്നും ഇ മെയിലില്‍ പറയുന്നുണ്ട്.

ബേനസീര്‍ ബൈ സെക്ഷ്വലായിരുന്നുവെന്നും അവരോടൊപ്പം ലെസ്ബിയന്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും കിരണ്‍ യുസഫ് സായ് വെളിപ്പെടുത്തുന്നതും പുസ്തകത്തിലുണ്ട്. ബേനസറൂനെ പരിചയപ്പെടുത്തിയത് ആന്റി ഷെറി (ഷെറി റഹ്മാന്‍) ആണെന്നും നാല് തവണ മാത്രമേ ബേനസീറുമായി ബന്ധപ്പെടാന്‍ ക!ഴിഞ്ഞിട്ടുള്ളൂവെന്ന സങ്കടവും കിരണ്‍ യൂസഫ്‌സായ് പങ്കുവെയ്ക്കുന്നുണ്ട്.

ബേനസീര്‍ ലണ്ടനില്‍ പഠിച്ചിരുന്ന കാലത്ത് അവരുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗീക ജീവിതത്തെക്കുറിച്ചും പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ഖാന്‍ മുന്‍പ് തന്റെ ജീവചരിത്രത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ലണ്ടനിലും ദുബൈയിലും ഇപ്പോ!ഴും തുടരുന്ന സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിന്റെ മകനും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News