മാങ്ങപറിച്ച കുറ്റത്തിന് എട്ട് വയസ്സുള്ള മുസ്ലിംപെണ്‍കുട്ടിയെ അടിച്ചുകൊന്നു

പാട്‌ന: തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ തോട്ടമുടമ ക്രൂരമായി മര്‍ദിച്ച് കൊന്നു. പാട്‌നയ്ക്കടുത്ത് തീണ്ട്രിക്രി ഗ്രാമത്തിലാണ് ദാരുണമായ കൊല നടന്നത്. പാട്‌നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് തീണ്ട്രിക്രി ഗ്രാമം. എട്ട് വയസ്സുകാരിയായ അമേരുണ്‍ കദമാണ് ചെറിയ പെരുന്നാള്‍ തലേന്ന് തോട്ടമുടമയുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായി മരിച്ചത്

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെ അടുത്ത് കണ്ട തോട്ടത്തില്‍ മാങ്ങ പറിക്കാനായി അമേരുണ്‍ കയറി. മകള്‍ പെട്ടെന്ന് തിരിച്ച് വരുമെന്ന് കരുതി ഇബ്രാഹിം സാഫി മകളെ കാത്തിരിക്കാതെ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്നതായി നാട്ടുകാര്‍ ഇയാളെ അറിയിച്ചത്.

ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്. തന്റെ മകളെ തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പൊലീസിനോട് പറഞ്ഞത്. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News