നടിയെ ആക്രമിച്ചതില്‍ സ്ത്രീയ്ക്കും പങ്ക്; സുനിയുടെ ‘മാഡ’ത്തെ അന്വേഷിച്ച് പൊലീസ്; കേസില്‍ നിര്‍ണായക വഴിതിരിവ്

കൊച്ചി: പള്‍സര്‍ സുനിയെ കീഴടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ കാണാന്‍ വന്നതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ് രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചു. മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി പറഞ്ഞു.

എന്നാല്‍ പിന്നീട് താന്‍ കാണുന്നത് സുനിയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നതാണ്. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിലാണ് ഫെനി വിളിച്ച കാര്യം ദിലീപ് പൊലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം ഫെനിയില്‍ നിന്ന് മൊഴിയെടുത്തേയ്ക്കും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.

അതേസമയം, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും സഹതടവുകാരായ ആറു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News