‘തനിക്കെതിരെ നീക്കം ശക്തമായത് വിവാഹമോചനത്തെ തുടര്‍ന്ന്; കാവ്യയെ വിവാഹം ചെയ്തതോടെ വേട്ടയാടല്‍ പരിധികള്‍ ലംഘിച്ചു’; ദിലീപ് വെളിപ്പെടുത്തിയത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പൊലീസിന് നല്‍കിയ മൊഴികളിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തനിക്കെതിരായ നീക്കം ശക്തമായത് വിവാഹമോചനത്തെ തുടര്‍ന്നാണെന്ന് ദിലീപ് അന്വേഷണസംഘത്തോട് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കാവ്യയെ വിവാഹം ചെയ്തതോടെ വേട്ടയാടല്‍ എല്ലാ പരിധിയും ലംഘിച്ചെന്നും ദിലീപ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രമായ മാധ്യമത്തില്‍ തനിക്കെതിരായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ദിലീപ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വെളിപ്പെടുത്തലുകളും താരം നടത്തിയതായാണ് വിവരങ്ങള്‍.

അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തി. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. അതീവരഹസ്യമായി ഇന്നലെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിശോധന. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. കത്തില്‍ രണ്ടിടത്താണ് കടയെ കുറിച്ച് പരാമര്‍ശിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനി കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ദലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News