തീവ്രവാദികള്‍ പാക്കിസ്താനിലുള്ളതിനേക്കാള്‍ ഇന്ത്യക്കകത്ത്; വിവാദ പരാമര്‍ശവുമായി സന്യാസി

ദില്ലി: തീവ്രവാദികള്‍ പാക്കിസ്താനിലുള്ളതിനേക്കാള്‍ ഇന്ത്യക്കകത്താണുള്ളതെന്നും, ഇവരെ രാജ്യദ്രോഹികളായി കാണണമെന്ന് ജൈനമത സന്യാസി തരുണ്‍ സാഗര്‍. ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ പാക്കിസ്താനെ ബഹുമാനിക്കുന്നു.

അവര്‍ രാജ്യദ്രോഹികളല്ലേ പാക്കിസ്ഥാനിലുള്ള തീവ്രവാദികളെക്കാള്‍ കൂടുതല്‍ ദ്രോഹികള്‍ ഇന്ത്യയ്ക്ക് അകത്താണ് ഉള്ളത്’ തീവ്രവാദികള്‍ ഒരിക്കലും കടുവയെ പോലെ മുന്നില്‍ നിന്നു അക്രമിക്കില്ല.അവര്‍ ചെന്നായകളെ പോലെ പിന്നില്‍ നിന്നാണ് ആക്രമിക്കുന്നത്.

ഈ രാജ്യത്ത് നിന്നു തിന്നുകയും കുടിക്കുകയും ചെയ്തിട്ട് പാക്കിസ്ഥാനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍ ഇന്ത്യയിലുണ്ടന്നും തരുണ്‍ പറഞ്ഞു. തരുണ്‍ സാഗര്‍ ഹരിയാന നിയമസഭയെ നഗ്‌നനായി അഭിസംബോധന ചെയ്തത് നേരത്തെ തന്നെ വിവാദമായിരുന്നു.അതിനിടയാണ് വിവാദപരാമര്‍ശവുമായി വീണ്ടുമെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here