ദിലീപും ജോര്‍ജേട്ടന്‍സ് പൂരം സംവിധായകനും പറഞ്ഞതെന്ത്; സത്യമെന്ത്; കേസന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ ആരൊക്കെ കുടുങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദിലീപിടക്കമുള്ളവരുടെ നില പരുങ്ങലിലാകുകയാണ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും വെളിപ്പെടുത്തലുകളുമാണ് കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിച്ചത്.

പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് ദിലീപടക്കമുള്ളവര്‍ ആദ്യം മുതലെ ആവര്‍ത്തിച്ചിരുന്നത്. ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന പള്‍സുനിയുടെ ചിത്രങ്ങള്‍ പ്രമുഖരുടെ വാദങ്ങള്‍ പൊളിയ്ക്കുന്നതായിരുന്നു. പള്‍സര്‍ സുനി രണ്ട് ദിവസം ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നെന്ന നിര്‍ണായകമായ കണ്ടെത്തലാണ് ഇന്നുണ്ടായിരിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ദിലീപിനെയും ജോര്‍ജേട്ടന്റെ സംവിധായകന്‍ ബിജുവിനേയുമാണ്.
പള്‍സറിന് തന്റെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സംവിധായകന്‍ ബിജു നേരത്തെ പറഞ്ഞത്. എന്നാല്‍, ഇതിന് ഖടകവിരുദ്ധമാണ് പൊലീസിന്റെ കണ്ടെത്തലുകള്‍. സംവിധായകന്റെ വിശദീകരണത്തോടെ പള്‍സര്‍ സെറ്റില്‍ വന്നത് ദിലീപിനെ കാണാനാണ് എന്ന സംശയം ബലപ്പെട്ടിരുന്നു. പള്‍സര്‍ സുനി പകരക്കാരന്‍ ഡ്രൈവറായി രണ്ടുദിവസം ലൊക്കേഷനിലുണ്ടായിരുന്നത് എന്തിന് വേണ്ടിയാണെന്നതാണ് ഇനി അറിയാനുള്ളത്.

കേസന്വേഷണം മുന്നോട്ട് പോകുന്ന വേളയില്‍ ഇക്കാര്യങ്ങളും പരിശോധിക്കപ്പെടും. സുനി ലൊക്കേഷനിലുണ്ടായിരുന്നിട്ടും സംവിധായകന്‍ അത് മറച്ച് വെച്ചത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇനി സംവിധായകന്‍ അറിയാതെയാണ് സുനിയുടെ രംഗപ്രവേശനമെങ്കില്‍ ആരാണ് സുനിയെ എത്തിച്ചതെന്നത് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News