കോടനാട് എസ്‌റ്റേറ്റില്‍ വീണ്ടും ദുരൂഹ മരണം; കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ വീണ്ടും ദുരൂഹമരണം. എസ്‌റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ്‌കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി എസ്‌റ്റേറ്റിലെ ജീവനക്കാരനായിരുന്നു ദിനേഷ്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ദിനേഷ്. കണ്ണിന്റെ കാഴ്ച പൂര്‍ണമായി കിരിച്ചുകിട്ടിയിരുന്നില്ല.

ജയലളിതയുടെ മരണത്തിന് ശേഷം എസ്റ്റേറ്റില്‍ ദുരൂഹമരണം നടന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കാവല്‍ക്കാരന്‍ റാം ബഹദൂര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കാവല്‍ക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട നിലയിലുമായിരുന്നു. എസ്റ്റേറ്റില്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.

ജയലളിതയുടെ വിശ്രമകേന്ദ്രമായിരുന്നു കോടനാട് എസ്‌റ്റേറ്റ്. പലപ്പോഴും ഇവിടെ നിന്നാണ് ഭരണം നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel