‘മുസ്ലിമിനും ഹിന്ദുവിനും ഒരുമിച്ച് മുറി നല്‍കില്ല’; മലയാളി ദമ്പതികളെ മതത്തിന്റെ പേരില്‍ ആക്ഷേപിച്ച് ഹോട്ടല്‍ ജീവനക്കാര്‍

തിരുവനന്തപുരം: മലയാളി ദമ്പതികളെ മതത്തിന്റെ പേരില്‍ ആക്ഷേപിച്ച് ബംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍. തിരുവനന്തപുരം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഷഫീഖ് സുബൈദ ഹക്കീമിനും പങ്കാളിയും ഗവേഷക വിദ്യാര്‍ഥിനിയുമായ ഡിവി ദിവ്യക്കുമാണ് ഇത്തരമൊരു ദുരനുഭവം.

ബംഗളുരുവിലെ നിയമ സര്‍വ്വകലാശാലയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ബിഎംടിസി ബസ് സ്റ്റാന്റിനു സമീപത്തെ ഒലിവ് റെസിഡന്‍സി എന്ന ഹോട്ടലിലാണ് ഇരുവരും മുറിയെടുക്കാന്‍ ചെന്നത്. എന്നാല്‍, ഒരു മുസ്ലിമിനും ഹിന്ദുവിനും ഒരുമിച്ച് മുറി നല്‍കില്ലെന്ന നിലപാടിലായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍.


സംഭവത്തെക്കുറിച്ച് ഷഫീഖ് പറയുന്നു:

ആദ്യം അവർ എന്റേന്നു ഐഡി വാങ്ങി. ഞാൻ കൊടുത്തു. പിന്നെ ദിവ്യയുടേത് വേണമെന്ന് പറഞ്ഞ് രെജിറ്റെർബൂക്ക് തുറന്നു. ഐഡികിട്ട് പേരു എഴുതാൻ പോയ അയൾ പെട്ടെന്ന് രണ്ട് കാർഡും മാറി മാറി അന്തം വിട്ട് നോക്കി. “നിങ്ങക്കെങ്ങനെ റൂം തരും?” “അതെന്താ തന്നാൽ?” എന്ന് ഞാൻ. “നിങ്ങളുടെ നെയിം ഷഫീക്കും ദിവ്യയുമല്ലെ?” അയാൾ. “അതിനു??” എന്ന് ദിവ്യ.

“മുസ്ലീമിനും ഹിന്ദുവിനും ഒരുമിച്ച് റൂം തരാൻ പറ്റില്ല”. ഇതു കേട്ട് നിയന്ത്രണം പോയി ഞാനും ദിവ്യയും. “അതെന്താ തന്നാൽ??” നഗവല്ലി സ്റ്റൈലിൽ ഞാനും ദിവ്യയും. നിങ്ങക്കിവിടെ റൂമില്ല എന്നയാളും. “ഭ താനൊരു മനുഷ്യനാണോടൊ? താൻ പോലീസിനെ വിളി. ത്ഭൂ..” എന്നു ദിവ്യ. കൂടെയുണ്ടായിരുന്ന ഓട്ടോരിക്ഷക്കാരൻ ഒരു മുസ്ലീം ആയിരുന്നു. പാവം അയാൾ ആകെ പേടിച്ചു. സീൻ കോണ്ട്രാ… അയാൾ ഞങ്ങളെ വലിച്ച് ഓട്ടോയിലേക്ക് കൊണ്ട് പോയി. ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു. അല്ലാതെന്ത് ചെയ്യാൻ??

പ്രാക്ടീസിങ് മുസ്ലിം അല്ല എന്ന പ്രിവിലെജും സൗകര്യോം അത്യാവശ്യത്തിനു ലഭിച്ചതുകൊണ്ട് വാസ്ത്തവത്തിൽ മനുഷ്യസംഗമമൊഴികെ അതികം നിസഹായനായി നിൽക്കേണ്ടി വന്നിട്ടില്ല; മുസ്ലീം ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെട്ടോഴൊക്കെ. വാസ്തവത്തിൽ ഇരു മതം എന്നതിനേക്കാൾ മുസ്ലീം ആയ പുരുഷനോട് ഹിന്ദു സ്ത്രീയെങ്ങനെ എന്നതായിരുന്നു അയാൾടെ പ്രശ്നമെന്ന് ഓരോ പരിഭത്തിലും നോട്ടത്തിലും അയാൾ പ്രകടിപ്പിച്ചിരുന്നു.ഒരു സാധാരണ തൊഴിലാളി. അതിനു ശേഷം ഞാനും ദിവ്യയും സംസാരിച്ചത് മൊത്തം അയാളുടെ ആ ശരീരഭാഷയെ കുറിച്ചായിരുന്നു. ഭയം വെറുപ്പ് ഒക്കെ.

എന്താണു മനുഷ്യരിങ്ങനെ ക്രൂരബോധത്തിലാകുന്നത്. നമ്മളൊക്കെ ഈ കാണുന്നതൊക്കെ എത്രയോ ചെറുത് ല്ലെ. ഇതിന്റെ എത്രയോ വലിയ മുഖങ്ങളാണു ചുറ്റിലും! ഇരു മതങ്ങളിൽ പെട്ട മനുഷ്യരോടൊക്കെ അവരുടെ ഒത്തുചേർന്നുള്ള ജീവിതത്തോടൊക്കെ എത്രമാത്രം വെറുപ്പാണിവർ വെച്ചുപുലർത്തുന്നത്?? ഓർമയുണ്ടൊ ചുമ്പനസമരത്തിൽ മാവോയിസ്റ്റ് എന്നവാർത്തയിൽ ജമാ അത്ത് ഇസ്ലാമി മാനേജ്മെന്റിന്റെ കീഴിലുള്ള മാധ്യമം “ഇരു മതവിഭാഗത്തിൽ പെട്ടവർ” എന്ന് ഞങ്ങളെ വിശേഷിപ്പിച്ചത്? മുസ്ലീം ആയിരിക്കുക, വിശ്വാസിയല്ലാതിരിക്കുക, ഏതെല്ലാം അപകടകരമായ തിരഞ്ഞെടുപ്പുകളുലാണു നമ്മൾ വന്നുപെട്ടിരിക്കുന്നത് ല്ലെ? മാധ്യമം ഇപ്പോഴും അതിൽ മറുപടി പറഞ്ഞിട്ടില്ല, ചില അനുഭാവികൾഅത്ഭുതംകൂറിയിട്ടുള്ളതല്ലാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News