പള്‍സര്‍ സുനി ഒളിഞ്ഞിരുന്ന് ഫോണ്‍വിളിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്; കൊച്ചിയില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ നിന്ന് ഫോണ്‍വിളിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജയിലിലെ സിസിടിവി ക്യാമറിയില്‍ നിന്നാണ് സുനില്‍കുമാര്‍ ഫോണ്‍വിളിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

ജയിലധികൃതരാണ് ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സുനി വിളിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി ഒളിഞ്ഞിരുന്ന ഫോണ്‍ വിളിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിയുടെ ഫോണ്‍വിളിക്ക് ദൃക്‌സാക്ഷിയുമുണ്ട്. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ജയിലിന് പുറത്തുള്ള സി സി ടി വി ക്യാമറകളും പൊലീസ് പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഗൂഡാലോചനയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പൊലീസിന്റെ ഉന്നത തല യോഗം തുടരുന്നു. ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം. ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here