അമ്മ എന്നും ഇരയ്‌ക്കൊപ്പം; ഗണേഷിന്റെയും മുകേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പു ചോദിക്കുന്നു; രാജിവയ്ക്കില്ലെന്നും ഇന്നസെന്റ്

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനിയില്‍ ചര്‍ച്ചചെയ്യാത്തടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് രംഗത്തെത്തിയത്. അമ്മ എന്നും ഇരയുടെ ഭാഗത്തുതന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മയെ കുറിച്ചുള്ള തെറ്റിദ്ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പരത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

ചലച്ചിത്ര താരങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന തുടങ്ങിയത്. അമ്മയെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ തെറ്റിദ്ധാരണയുണ്ട്. പലരുടെയും പ്രസ്താവനകള്‍ അതിനു കാരണമായെന്നും ഇന്നസെന്റ് വിശദീകരിച്ചു. സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്‌കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കി. എന്നാല്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാത്തതു ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗണേഷിന്റെയടക്കം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ ഇന്നസെന്റ് മാപ്പു ചോദിച്ചു. അവര്‍ ബോധപൂര്‍വ്വം പെരുമാറിയതല്ലെന്നും പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചന്ന വാര്‍ത്ത വസ്തുതാ വിരുദ്ധണാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News