കൊച്ചിയില്‍ നടിയെ അക്രമിച്ചത് നടിയുടെ വിവാഹം മുടക്കാനാണെന്ന് സൂചന; ക്വട്ടേഷന്‍ യുവസംവിധായകന്റേതെന്ന് സംശയം; കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സമഗ്രവും ആധികാരികവും ആക്കുന്നതിനായാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുക. അക്രമത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ച് സിനിമാ രംഗത്തെ മറ്റ് ചില പ്രമുഖരും സംശയത്തിന്റെ നിഴലിലാണ്. ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് നടിയുടെ വിവാഹം മുടക്കാനാണെന്ന് സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ ഉപയോഗിച്ച് സമാനമായി രീതിയില്‍ നടിയെ അക്രമിക്കാന്‍ മുമ്പും ശ്രമം നടന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനായി പള്‍സര്‍ സുനിയെ സമീപിച്ചവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിലെ സംഭവത്തിലെ ഇവരുടെ ഇടപെടലുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണോ സുനി ദിലീപിന്റെയും നാദര്‍ഷയുടെയും പേര് പറഞ്ഞതെന്നും പൊലീസ് പരിശോധിക്കും.

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരിലാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഗൂഡാലോചന സംബന്ധിച്ച് സമഗ്രമായ ചോദ്യം ചെയ്യലിനും സുനി വിധേയനാകേണ്ടിവരും. ആവശ്യമെങ്കില്‍ ഏത് ഘട്ടത്തിലും ദിലീപിനെയും നാദിര്‍ഷയെയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘ തലവന്‍ ഐജി ദിനേന്ദ്ര കശ്യപ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരില്‍ നിന്ന് ലഭിച്ച വിരങ്ങളുടെ അടിസ്ഥാനത്തിലും കൂടുതല്‍ പേരില്‍ നിന്ന് മൊഴിയേടുത്തേക്കും. ജയിലില്‍ സുനി ഉപയോഗിച്ച ഫോണ്‍ കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ആവശ്യമെങ്കില്‍ സുനിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News