കൊല്ലത്ത് ബിജെപി പ്രവര്‍ത്തകന്റെ മകളെ എബിവിപി നേതാക്കള്‍ മര്‍ദ്ദിച്ചു; ആക്രമണം അശ്ലീലസംസാരവും ശാരീരികഉപദ്രവവും ചോദ്യം ചെയ്തതിന്റെ പ്രതികാരത്തില്‍

കൊല്ലം: ബിജെപി പ്രവര്‍ത്തകന്റെ മകളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ എബിവിപി നേതാക്കള്‍ മര്‍ദിച്ചു. എബിവിപി സംസ്ഥാന സമിതി അംഗം ബബില്‍ദേവ്, ശിവ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ പെണ്‍കുട്ടി അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ കുറേ നാളുകളായി ഇവരില്‍ നിന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളുണ്ടായിരുന്നെന്നും ഭയന്നിട്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഫോണില്‍ വിളിച്ച് അശ്ലീലം പറയലും പതിവായിരുന്നു. ഒടുവില്‍ സഹോദരനോട് വിവരം പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ ഇക്കാര്യം ഇവരോട് ചോദിക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് ഇവര്‍ അഞ്ചല്‍ ടൗണില്‍ വച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.

പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പിന് ഉന്നത ബിജെപി-ആര്‍എസ്എസ് നേതൃത്വമടക്കം ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍.

ദീര്‍ഘകാലമായി ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന തന്റെ മകളെ ഉപദ്രവിച്ചവര്‍ക്കു വേണ്ടി നേതൃത്വം ഒന്നടങ്കം നിലപാട് സ്വീകരിച്ചതില്‍ കടുത്ത അമര്‍ഷവും വേദനയും ഉണ്ടെന്നും ഇദ്ദേഹം തുറന്ന് പറയുന്നു.

ബിജെപി പുനലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉമേഷ് പനയഞ്ചേരിയാണ് പ്രതികള്‍ക്ക് വേണ്ടി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News