യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ചതില്‍ ദുരൂഹതയേറുന്നു; അമ്പിളിയെ പൊലീസ് തിരയുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തീ കത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യ കുറിപ്പില്‍ പറയുന്ന അമ്പിളിയെ പൊലീസ് തിരയുന്നു. യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിന്റെ ദുരൂഹ മരണം പൊലീസ് വിശദമായി അന്വേഷിക്കും

ഇന്നലെ പുലര്‍ച്ചയോടെയാണ് ഒറ്റപ്പാലം സ്വദേശിയും പാലക്കാട് യുവമോര്‍ച്ച സെക്രട്ടറിയുമായ സജിന്‍രാജിനെ ശരീരം മുഴുവന്‍ പൂര്‍ണമായും പെള്ളലേറ്റ നിലയില്‍കണ്ടെത്തിയത്. പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു.

ഇയാള്‍ പൊള്ളലേറ്റ് കിടന്നതിനു സമീപത്തുതന്നെ തിരുവനന്തപുരം കരമന സ്വദേശിയുടെ പേരിലുള്ള ടാക്‌സി കാറും കിടന്നിരുന്നു. കാറിനുള്ളില്‍ നിന്ന് പെട്രോളും അമ്പിളി എന്നെ ചതിച്ചു എന്നെയുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ സജിന്‍രാജിന്റെ ബന്ധുകള്‍ സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ചു

ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സജിന്‍രാജിന് സാബത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് പറയപെടുന്നത്. ഒറ്റപാലം സ്വദേശിയായ സജിന്‍രാജ് ആറ്റിങ്ങലില്‍ എന്തിന് എത്തി എന്ന് ബന്ധുകള്‍ക്ക് പോലും അറിവില്ല. കേസില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ പ്രതികരിക്കരിക്കാം എന്ന് ആറ്റിങ്ങല്‍ എ എസ് പി ആദിത്യ പീപ്പിള്‍ ടിവി യോട് പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here