നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാനാണ് ഫോണ്‍ ആവശ്യപ്പെട്ടതെന്ന് പള്‍സര്‍ സുനി; കാവ്യാ മാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും; കേസ് വഴിത്തിരിവില്‍

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുന്നില്ല. ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയെക്കുറിച്ചാണ് പ്രധാനമായും പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും സുനി പുറത്തുവിടുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

ഗൂഡാലോചനയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയില്ലെങ്കിലും ജയിലില്‍നിന്ന് എഴുതിയ കത്തിലെ ഉള്ളടക്കത്തില്‍ സുനി ഉറച്ച് നില്‍ക്കുകയാണ്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ബന്ധപ്പെടാനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് സുനി വിശദമാക്കി. പണം ആവശ്യപ്പെടാനായിരുന്നെന്നും സുനി വ്യക്തമാക്കിയിട്ടുണ്ട്.

ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം പൊലീസ് തന്നെ മര്‍ദ്ദിക്കുന്നതായുള്ള സുനിയുടെ ആരോപണം അന്വേഷണ സംഘം തള്ളിക്കളഞ്ഞു. സുനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും.

നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നറിയാനുള്ള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. ആരോപണ വിധേയനായ ദിലീപിന്റ രണ്ടാം ഭാര്യ കാവ്യമാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി, ധര്‍മ്മജന്‍, ആന്റോജോസഫ് എന്നിവരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കാവ്യയെ വിളിച്ചുവരുത്തുന്നത്.

അതേസമയം, യുവനടിയെ ഉപദ്രവിച്ച കേസില്‍ സുനിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കിയതിനെതിരെ പ്രതിഭാഗം രംഗത്തെത്തി. സുനിലിന്റെ കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News