‘ചിലത് പറയാനുണ്ട്’; നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങി വിഷ്ണു; അഭിഭാഷകനോട് പറയാന്‍ അരമണിക്കൂര്‍ സമയം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങി പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണുവും വിപിന്‍ലാലും. കാക്കനാട് കോടതിയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണെങ്കില്‍ അഭിഭാഷകനോട് പറയാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇരുവര്‍ക്കും അരമണിക്കൂര്‍ സമയം കോടതി അനുവദിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത്. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. ഈ സമയത്തായിരുന്നു വിഷ്ണുവിന് ഫോണ്‍ നല്‍കിയത്.

കേസിലെ പ്രതിപട്ടികയില്‍ പൊലീസ് മാറ്റം വരുത്തുകയും ചെയ്തു. ആറാം പ്രതിയായിരുന്ന എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെ ഒഴിവാക്കി. ജയിലില്‍ നിന്ന് ഫോണ്‍ കടത്താന്‍ ശ്രമിച്ചെന്ന കാരണത്താലായിരുന്നു ഇയാളെ പ്രതിയാക്കിയിരുന്നത്. എന്നാല്‍ സനലിന് കേസില്‍ പങ്കിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വട്ടക്കുന്ന് സ്വദേശി അരവിന്ദനെന്നയാളെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News