‘ഈ രാത്രി അവസാനിക്കുമ്പോള്‍ ഞാന്‍ ഉണ്ടാവില്ല’; യുവമോര്‍ച്ച നേതാവിന്റെ മരണം യുവതിയെ കേന്ദ്രീകരിച്ച്; സന്ദേശങ്ങളില്‍ ജീവനൊടുക്കുന്നതിന്റെ സൂചനകള്‍

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് സജിന്‍രാജ് പൊളളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ അമ്പിളിയെ കേന്ദ്രീകരിച്ച്. മരിക്കുന്നതിന് തൊട്ടുമുന്‍പ് സജിന്‍ യുവതിക്ക് ആത്മഹത്യ സന്ദേശം അയച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുളള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കും.

സജിന്‍ അവസാനമായി അയച്ച വാട്ട്‌സ്അപ്പ് മെസേജ് ഈ യുവതിയുടെ ഫോണിലേക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രാത്രി അവസാനിക്കുമ്പോള്‍ താന്‍ ഉണ്ടാവില്ലെന്നാണ് മെസേജില്‍ പറയുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി മായന്നൂര്‍ സ്വദേശിനിയായ അമ്പിളിക്ക് അടച്ച വാട്‌സ്ആപ് സന്ദേശങ്ങളില്‍ ജീവനൊടുക്കുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു.

സജിന്‍ രാജില്‍ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ഈ യുവതി വാങ്ങിയതായി സന്ദേശങ്ങളിലും കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്ത കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മരണപെടുന്നതിന് മുന്‍പ് പൊലീസിന് നല്‍കിയ മരണമൊഴിയില്‍ തന്നെ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചതായി പറയുന്നു. ഇതിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്.

ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ മരണപ്പെട്ട സജിന്റേതല്ലാതെ മറ്റാരുടേയും വിരല്‍പ്പാടോ കണ്ടെത്തിയില്ലാത്തതില്‍ ആത്മഹത്യ എന്നു തന്നെയാണ് പൊലീസിന്റെ നിഗമനം. പെട്രോള്‍ കുപ്പികളിലും സ്റ്റിയറിംഗിലും ഇയാളുടെ വിരലടയാളമാണ് ഉള്ളതെന്നും ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ ആത്യഹത്യയാണോയെന്ന് സ്ഥിരീകരിക്കുവാന്‍ കഴിയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ മരണ മൊഴിയുടേയും പിതാവിന്റെ സംശയത്തിന്റേയും അടിസ്ഥാനത്തില്‍ ദുരൂഹത തേടി പോലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News