നടി ആക്രമിക്കപ്പെട്ടതുമുതല്‍ ദിലീപ് അറസ്റ്റിലായതുവരെ; സംഭവങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: 2017 ഫെബ്രുവരി 17 നായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണസംഭവം നടന്നത്. കൊച്ചിയില്‍ പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഫെബ്രുവരി 18: നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയിലായി. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ കേസെടുത്തു

ഫെബ്രുവരി 19: നടിയെ ആക്രമിച്ച വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ പിടിയില്‍

ഫെബ്രുവരി 20: മണികണ്ഠനെ പാലക്കാട് നിന്നും പിടികൂടി.

ഫെബ്രുവരി 23; എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 26; പ്രതികളെ നടി തിരിച്ചറിഞ്ഞു.
മാര്‍ച്ച് 01: പള്‍സര്‍ സുനിയും സംഘവും ആക്രമണത്തിനിരയായ നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.

ഏപ്രില്‍ 17: പൊലീസിന് മെമ്മറികാര്‍ഡ് ലഭിച്ചു

ജൂണ്‍ 18: കേസില്‍ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജൂണ്‍ 24: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്നെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദിലീപ് പരസ്യമായി പറഞ്ഞു. വിഷ്ണു ഒന്നരക്കോടി ആവശ്യപ്പെട്ടെന്നും ദിലീപ്.

ജൂണ്‍ 24; ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്.

ജൂണ്‍ 26: കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരായ സനല്‍, വിഷ്ണു എന്നിവര്‍ അറസ്റ്റിലായി.

ജൂണ്‍ 28: ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍.
ജൂണ്‍ 30: കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന.
ജൂലൈ 2: ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്.

ജൂലൈ 04: ആലുവ പോലീസ് ക്‌ളബ്ബില്‍ അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം
ജൂലൈ 10: നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢോലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കി പൊലീസ് ദിലീപിനെ അറസ്റ്റു ചെയ്തു. വൈകിട്ട് ആറരയോടെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News