ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്; ക്വട്ടേഷന്‍ നല്‍കിയത് കാവ്യയുമായുള്ള പ്രണയം മഞ്ജുവിനെ അറിയിച്ചതിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടിക്കെതിരെ ഗൂഢാലോചന നടത്തിയതും ക്വട്ടേഷന്‍ കൊടുത്തതും റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങളല്ലെന്നാണ് വ്യക്തമാകുന്നത്. 2013 ലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മഞ്ജുവുമായുള്ള ദാമ്പത്യ കാലത്ത് തന്നെ കാവ്യയുമായി ദിലീപ് പ്രണയത്തിലായിരുന്നു.

ഇത് ആക്രമണത്തിന് ഇരയായ നടി അറിയുകയും മഞ്ജുവിനെ അറിയിക്കുകയും ചെയ്തതോടെയാണ് ദിലീപിന്റെ കണ്ണിലെ കരടായി താരം മാറിയത്. വൈരാഗ്യ ബുദ്ധിയുടെ കേന്ദ്രമായ ദിലീപ് എല്ലാം താനാണെന്ന് അഹങ്കരിച്ചിരുന്ന കാലത്തുണ്ടായ തിരിച്ചടിയില്‍ നി്ന്നാണ് പ്രതികാരത്തിന്റെ കഥ തുടങ്ങുന്നത്.

കാവ്യയോടുള്ള പ്രണയത്തിന്റെ പേരില്‍ മഞ്ജു ഇടഞ്ഞതോടെ കാര്യങ്ങള്‍ വിവാഹ മോചനത്തിലെത്തി. കാലം കടന്നപ്പോള്‍ താന്‍ കാരണം പേരുദോഷം കേള്‍ക്കേണ്ടവന്ന നടിയെ ജീവിതത്തില്‍ കൂടെകൂട്ടുന്നുവെന്ന പ്രഖ്യാപനത്തോടെ കാവ്യയുടെ കഴുത്തില്‍ ദിലീപ് മിന്നുകെട്ടി.

ഇതിനിടയില്‍ രണ്ടുപ്രാവശ്യം നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും പാളിപ്പോയി. കാവ്യയുമായുള്ള വിവാഹശേഷം വീണ്ടും ഗൂഢാലോചന പൊടിതട്ടിയെടുക്കുകയായിരുന്നു. അങ്ങനെ നടിയെ ആക്രമിക്കാന്‍ പദ്ധതി വീണ്ടും തയ്യാറാക്കുകയായിരുന്നു. സിനിമാരംഗത്ത് ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നു ഉള്ളത്.

അതുകൊണ്ടുതന്നെ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് നല്‍കി. എറണാകുളത്തെ ഒരു ഹോട്ടല്‍മുറിയില്‍വെച്ച് 2013ലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. അന്നുമുതല്‍ നടിയെ ആക്രമിക്കാനുള്ള അവസരം നോക്കി നടക്കുകയായിരുന്നു സുനില്‍കുമാറും സംഘവും. ഏറ്റവും ഒടുവില്‍ മാര്‍ച്ച് 17ന് വൈകിട്ട് ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു. ഒടുവില്‍ കാര്യങ്ങള്‍ ദിലീപിന്റെ ജയില്‍ വാസത്തിലെത്തിനില്‍ക്കുമ്പോള്‍ കാവ്യയും കുടുംബവും ഊരാക്കുടിക്കിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News