കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി. രാവിലെ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.
അതേസമയം, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കസ്റ്റഡി കാലാവധി കഴിഞ്ഞിട്ട് അപേക്ഷ പരിഗണിക്കാമെന്ന് കോടതി വിധിക്കുകയായിരുന്നു.
ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ചോദ്യം ചെയ്യലിനായി ദിലീപിനെ ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുപോയി.
കനത്ത സുരക്ഷയിലാണ് ദിലീപിനെ രാവിലെ ആലുവ സബ് ജയിലില്‍ നിന്നും കോടതിയിലെത്തിച്ചത്. വന്‍ ജനകൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നത്. കൂവിവിളികളോടെയാണ് കോടതിയിലേക്ക് കൊണ്ടുവന്ന ദിലീപിനെ ജനങ്ങള്‍ സ്വീകരിച്ചത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാര്‍ ആണ് ദിലീപിന് വേണ്ടി ഹാജരായത്. അറസ്റ്റ് നിയമവിരുദ്ധമെന്നും സംശയത്തിന്‍റെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അഡ്വ. രാംകുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here