ആര്‍എസ്എസ് ആസ്ഥാനനഗരത്തില്‍ ബീഫിന്റെ പേരില്‍ ആക്രമണം; ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമര്‍ദനം

നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനഗരമായ നാഗ്പൂരില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് സംഘ്പരിവാര്‍ ഗുണ്ടകള്‍ മുസ്ലിം യുവാവിനെ തല്ലിച്ചതച്ചു. സലീം ഇസ്മായില്‍ ഷാ(34) എന്നയാളെയാണ് നാഗ്പൂരിലെ ഭര്‍സിങ്കി പ്രദേശത്ത് അടിച്ചും ഇടിച്ചും റോഡിലൂടെ വലിച്ചിഴച്ചും മര്‍ദ്ദിച്ചവശനാക്കിയത്.

കണ്ണിലൂടെ ചോരയൊലിക്കുന്ന അബോധാവസ്ഥയില്‍ കണ്ട സലീം ഷായെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്തെ ബിജെപി എംഎല്‍എയുമായി ബന്ധമുള്ള സംഘടനയാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.

സ്‌കൂട്ടറില്‍ വരികയായിരുന്ന സലീമിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആറേഴുപേര്‍ ചേര്‍ന്ന് റോഡിലിട്ട് ഉരുട്ടുകയും വടികൊണ്ടും കല്ലുകൊണ്ടും മര്‍ദ്ദിക്കുയുമായിരുന്നുവെന്ന് സലീമിന്റെ ഭാര്യ പറഞ്ഞു. സലീമിന്റെ കൈയിലുണ്ടായിരുന്ന മാംസം ബീഫാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൈയിലുള്ളത് അട്ടിറച്ചിയാണെന്ന് പറഞ്ഞിട്ടും ആക്രമകാരികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് നാലുപേരെ അറസ്റ്റുചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മാംസം ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News