പാലക്കാട്: കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് ബോധമില്ലാത്ത പ്രതിഷേധം സംഘടിപ്പിച്ചത്. മലയാളികള്‍ നാലുപതിറ്റാണ്ടോളമായി സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മെഗാസ്റ്റാറിന്റെ വീടിനു മുന്നില്‍ റീത്ത് വെയ്ക്കുന്ന തരത്തിലേക്ക് യൂത്തന്‍മാര്‍ അധപതിച്ചതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
കേസുമായി പുലബന്ധമില്ലാത്ത മമ്മൂട്ടിയുടെ വീടിനുമുന്നില്‍ റീത്ത് വെച്ചത് എന്താനാണെന്ന് ചോദിച്ചാല്‍ യൂത്ത് കോണ്‍ഗ്രസിനു പോലും ഉത്തരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ യുക്തിരഹിതമായ സമരം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പോറും നാറിയിരുന്നു. അന്ന് രാഹുല്‍ഗാന്ധിപോലും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
മമ്മൂട്ടിയുടെ വീടിനു മുന്നിലെ റീത്ത് സമരവും ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ്. വിവിധ മേഖലയിലുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തികഴിഞ്ഞു. പാലക്കാട് മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. മമ്മൂക്കയുടെ വീടിന് മുന്നില്‍ വച്ച റീത്ത് സ്വന്തം ‘ജഡ ശരീരത്തില്‍’ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ചതെന്ന് അവര്‍ വൈകാതെ മനസ്സിലാക്കുമെന്ന് കൃഷ്ണദാസ് കുറിപ്പിലൂടെ പറയുന്നു. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതൊരു സാധാരണ മലയാളിയുടെ ശരിയായ തോന്നലാണെന്നു കരുതട്ടെ.
നാല് പതിറ്റാണ്ട് കാലത്തെ അഭിനയത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടനാണ് ശ്രീമാൻ മമ്മൂട്ടി. അദ്ദേഹവും വിമർശനങ്ങൾക്കതീതനാണെന്നു ആരും പറയില്ല. ഏതെങ്കിലും ലക്കി ഡിപ്പിലൂടെയോ, ലോട്ടറിയിലൂടെയോ, അല്ല മുഹമ്മദ് കുട്ടി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയായി രൂപാന്തരം പ്രാപിച്ചത്.
അഭിനയ ജീവിതത്തിനപ്പുറം മലയാളികളുടെ സാമൂഹ്യ ബോധ്യങ്ങളിൽ പരിപൂർണ്ണമായും നിർണ്ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹം പ്രയാണം ചെയ്തിട്ടുണ്ട്. അങ്ങനെ വെറുതെയല്ല അദ്ദേഹത്തെ മലയാളികൾ സ്നേഹപൂർവ്വം “മമ്മുക്ക” എന്നുവിളിക്കാൻ തുടങ്ങിയത്. സിനിമയ്ക്ക് പുറത്തുള്ള മമ്മുക്കയെയും സാധാരണ മലയാളി അറിഞ്ഞിട്ടുണ്ട്. പാലിയേറ്റിവ് കെയർ മുതൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ വരെ ആതുര-കാരുണ്യ മേഖലകളിലും; കാർഷിക സംസ്കാരം തിരിച്ചു പിടിക്കാൻ ചേറിൽ ഇറങ്ങിയും അദ്ദേഹം മലയാളിയുടെ സാമൂഹ്യ ജീവിത വ്യഥകളിൽ തുണയായിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം കേരളത്തെ ലോക ശ്രദ്ധയിൽ വേറിട്ട് നിർത്തുന്ന മനുഷ്യത്ത്വം, മത നിരപേക്ഷത എന്നതിന്റെയെല്ലാം പ്രതീകമായും അദ്ദേഹം നിലയുറപ്പിച്ചു. ഇതൊന്നും അദ്ദേഹത്തെ സംബന്ധിച്ച ഒരു വിമർശനത്തിന് ആർക്കും അവകാശമില്ലാതാക്കുന്നില്ല. ക്രിയാത്മകമായ വിമർശനത്തെയും ഹൃദയപൂർവ്വം സമീപിക്കാനുള്ള പക്വത അദ്ദേഹം പ്രകടിപ്പിച്ചത് മലയാളികളുടെ മുന്നിൽ തന്നെ ഉദാഹരണങ്ങളായിട്ടുണ്ട്.
എന്നാൽ സിനിമാ വ്യവസായത്തിലെ ഏതോ ഒരുത്തൻ ചെയ്ത പാതകത്തിന്റെ പേരിൽ മമ്മൂക്കയുടെ വീടിനു മുന്നിൽ റീത്ത് വക്കാൻ യൂത്ത് കോൺഗ്രസ്സിന് മാത്രമേ കഴിയൂ. സ്വന്തം രാഷ്ട്രീയ അഭിപ്രായം സൂക്ഷിച്ചു വച്ചുകൊണ്ടു തന്നെ ഖദർ ധാരികളുടെ പരിപാടികളിലും മമ്മുക്ക പങ്കെടുത്തതിന് എത്രയോ ഉദാഹരണങ്ങൾ. മുഖ്യ മന്ത്രിയായിരുന്ന ശ്രീമാൻ.ഉമ്മൻ ചാണ്ടിയോടും, മറ്റു നേതാക്കളോടും, യൂത്ത് കോൺഗ്രസ്സിന് ഇക്കാര്യം ചോദിച്ചറിയാവുന്നതാണ്. ഏതു പ്രതിസന്ധിയിലും, മലയാളിക്ക് ധൈര്യ പൂർവ്വം ഉയർത്തിപിടിക്കാവുന്ന മമ്മൂട്ടിയെന്ന വ്യക്തിത്വത്തെ കരുതി വെക്കേണ്ടത് കാലത്തിനും ആവശ്യമാണ്. മമ്മൂക്കയുടെ വീടിന് മുന്നിൽ വച്ച റീത്ത് സ്വന്തം “ജഡ ശരീരത്തിൽ” തന്നെയാണ് യൂത്ത് കോൺഗ്രസ്സ് സമർപ്പിച്ചതെന്ന് അവർ വൈകാതെ മനസ്സിലാക്കും. തീർച്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here