ബിന്ദുകൃഷ്ണ സൂപ്പര്‍ ബോസ് ചമയുന്നു; കൊല്ലം കോണ്‍ഗ്രസില്‍ ഗ്രൂപ് പോരും ഗ്രൂപിനുള്ളിലെ പോരും രൂക്ഷം

കൊല്ലം: ബിന്ദുകൃഷ്ണ ഡിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ തുടങിയ കല്ലുകടിയിപ്പോള്‍ ശരിക്കും കണ്ണിലെ കരടായി മാറികഴിഞ്ഞു. പ്രധാന പരിപാടികളില്‍ പോലും ബിന്ദുകൃഷ്ണയ്ക്ക് പ്രവര്‍ത്തകരുടേയും ഗ്രൂപ്പുകാരുടേയും പിന്തുണ ലഭിക്കുന്നില്ല. അടുത്തിടെ നടന്ന പരിപാടികളില്‍ ഐ ഗ്രൂപ് നേതാക്കന്മരുടെ അഭാവം ശ്രദ്ധയമായി.

തുടക്കത്തില്‍ പിന്തുണ നല്‍കിയിരുന്ന ഭാരതിപുരംശശി, പുനലൂര്‍മധു, കെസി രാജന്‍, തുടങിയ നേതാക്കള്‍ ബിന്ദുകൃഷ്ണയുടെ ഏകാധിപത്യ നിലപാടുകളില്‍ അതൃപ്തരാണ്. അഞ്ചലില്‍ പുറത്താക്കിയ മണ്ഡലം നേതാവിനെ ബിന്ദുകൃഷ്ണ പാര്‍ട്ടിയുമായി ആലോചിക്കാതെ തന്നോടൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് തിരിച്ചെടുത്തതിനെതിരെ ഭാരതിപുരംശശിയും പുനലൂര്‍മധുവും രംഗത്തു വന്നതിനെ തുടര്‍ന്ന് ബിന്ദുകൃഷ്ണ ഇറക്കിയ കത്ത് മരവിപ്പിച്ചു എന്നിട്ടും നേതാക്കന്മരുടെ പ്രതിഷേധം കെട്ടടങിയിട്ടില്ല.

മാധ്യമ പ്രവര്‍ത്തകരെ ഉപദേശകരാക്കി ബിന്ദുകൃഷ്ണ നടത്തുന്ന ഒറ്റയാന്‍ പോക്കിനെതിരെയാണ് കൊല്ലത്തെ കോണ്‍ഗ്രസിലെ പടയൊരുക്കം മുന്‍ ഡിസിസി പ്രസിഡന്റ് കെസി രാജനെ യുഡിഎഫ് ചെയര്‍മാനാക്കിയത് തന്നോടാലോചിച്ചില്ലെന്നാരോപിച്ച് ബിന്ദുകൃഷ്ണ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചതോടെ ഐ ഗ്രൂപ് നേതാവ് കൂടിയായ കെസി രാജനും അമര്‍ഷത്തിലാണ്.

കൊട്ടിയത്തെ പീഡനകേസില്‍ ആരോപണവിധേയനും പ്രതിയായ ഒരു നേതാവിനെയും ഒപ്പം കൂട്ടി നടത്തുന്ന സമരങള്‍ ജനങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും കൊല്ലം എം എല്‍ യെ അറബികടലില്‍ ഒ!ഴുക്കിയ സമരവും ബാര്‍ സമരത്തില്‍ ഏതാനും പേരുമായെത്തി മോരും വെള്ളം കുടിച്ചതും ബാലിശവും, പക്വതയില്ലാത്തതുമായെന്നും,ചെറിയ ചെറിയ സമരങള്‍ പോലും ബിന്ദുകൃഷ്ണ തന്നെ ഉത്ഘാടനം ചെയ്യുന്നതിനേയും ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കള്‍ വിമര്‍ഷിക്കുന്നു.

മഹിളാ കോണ്‍ഗ്രസ് നേതാവിനെ രാത്രി കാലങളില്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത ഡിസിസി നേതാവിനെതിരെ ഇര നല്‍കിയ പരാതി മുക്കിയ പ്രമുഖ വനിതാ നേതാവ് മദ്ധ്യസ്ഥം വഹിച്ച് ഒത്തു തീര്‍ത്തതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്.ഈ വസ്തുത നിലനില്‍ക്കെ സ്വന്തം പാര്‍ട്ടിയിലെ ഫോണ്‍സെക്‌സ് മറച്ചു വെച്ച് സിനിമയിലെ ഇരയ്ക്കുവേണ്ടി മുറവിളിക്കുന്ന ബിന്ദുകൃഷ്ണയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുമെന്നും മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പു നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News