നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍ക്ക് സാധ്യത. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു. രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. പൊലീസുകാര്‍ക്ക് മുന്‍പില്‍ കാവ്യ പല തവണ പൊട്ടിക്കരഞ്ഞതായാണ് വിവരങ്ങള്‍.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അടുത്ത ബന്ധുവിനായി തിരച്ചില്‍ നടത്തുകയാണ്.

കേസിലെ ഗൂഢാലോചനയെക്കുറിച്ച് ഇവര്‍ അറിവുണ്ടായിരുന്നോ എന്നാണ് കാവ്യയോട് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. ഒരു മാഡം നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്.

കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ പള്‍സര്‍ സുനി വന്നിരുന്നോയെന്നതില്‍ അന്വേഷണം നടത്തുന്ന പോലീസിന് മറ്റുചില കാര്യങ്ങളില്‍ക്കൂടി വ്യക്തത കിട്ടാനുണ്ട്. നടിയെ ആക്രമിക്കുന്നതിനുമുമ്പ് സുനി ഇവിടെനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ, ആക്രമണത്തിനുശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കൊണ്ടുവന്നിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഉത്തരങ്ങള്‍ക്കാണ് പോലീസ് ശ്രമിക്കുന്നത്.
എം.ജി. റോഡിലെ അബാദ് പ്ലാസയില്‍ താരനിശയുമായി ബന്ധപ്പെട്ടുള്ള റിഹേഴ്‌സലിനിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് തീര്‍ക്കാന്‍ മധ്യസ്ഥതവഹിച്ച നടനെയും പോലീസ് ചോദ്യംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News