ദിലീപിനെതിരെ ശക്തമായ തെളിവുകളെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സുരേശന്‍ പറഞ്ഞു. അതേസമയം അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മറുപടി പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്ന നിലപാടിലാണ് ദിലീപ് ഉറച്ച് നില്‍ക്കുന്നത്.

കസ്റ്റഡി കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാളെ വൈകിട്ട അഞ്ച് മണിവരെ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News