ചൈനയിലെ വിമത നേതാവ് ലിയു സിയാവോബോയുടെ മരണത്തില്‍ വിവാദം; മരണം രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്ന സൂചനയുമായി ചൈന

ചൈന:  സമാധാന നൊബേൽ ജേതാവാണ് ലിയു.  പോലീസ് കസ്റ്റഡിയിലാണ് മരണം. 61 വയസ്സായിരുന്നു. കരളിന് അർബുദം ബാധിച്ച അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെത്തുടർന്നു മെഡിക്കൽ പരോൾ അനുവദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലിയുവിനെ വിദേശത്തയച്ച് ചികിത്സിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന് വിമാന യാത്രയ്ക്കുള്ള ആരോഗ്യമില്ലെന്നു കാണിച്ച് ചൈന അതു തള്ളി.


ചൈനയിൽ ‘ജനാധിപത്യം’ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നയാളാണ് ലിയു.  1989ലെ ടിയാനൻമെൻ  സ്ക്വയർ സമരത്തിൽ പങ്കെടുത്തു. 2008ൽ പുറത്തിറക്കിയ ‘ജനാധിപത്യ’ചാർട്ടറിന്‍റെ സഹരചയിതാവായിരുന്നു.  2010ൽ നൊബേൽ പുരസ്കാരം ലഭിച്ചു. വിധ്വംസക പ്രവർത്തനത്തിന്  2009ൽ 11 വർഷത്തെ തടവിനു ശിക്ഷിച്ചു. 

ലിയുവിന്റെ മരണത്തിന് ചില രാജ്യങ്ങളും സംഘടനകളും ചൈനയെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ,  പടിഞ്ഞാറൻ ശക്തികൾ മരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ചൈനീസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News