ലോകകപ്പ് ഫൈനലില്‍ ലങ്ക തോറ്റത് ഒത്തുകളി; അന്വേഷണം വേണമെന്ന് രണതുംഗ

ഇന്ത്യയോട് 2011 ലോകകപ്പ് ഫൈനലില്‍ തോറ്റ ശ്രീലങ്കന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ആവശ്യപ്പെട്ടു. ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രണതുംഗ വിവാദവുമായി രംഗത്തു വന്നിരിക്കുന്നത്. മുംബൈയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയോട് ആറുവിക്കറ്റിന് ടീം തോറ്റത് തന്നെ ഞെട്ടിച്ചുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രണതുംഗ വ്യക്തമാക്കി.

‘അന്ന് ഞാനും കമന്ററി ബോക്‌സിലുണ്ടായിരുന്നു. ടീം തോറ്റതോതോടെ ഞാന്‍ നിരാശനായി. എനിക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതാണ്. ഇപ്പോള്‍ എല്ലാ കാര്യവും എനിക്ക് വെളിപ്പെടുത്താനാകില്ല. എന്നാല്‍ ഒരിക്കല്‍ അതു ചെയ്യും. ക്രിക്കറ്റിന്റെ കുപ്പായത്തില്‍ വീണ അഴുക്കു മറയ്ക്കാന്‍ കളിക്കാര്‍ക്കു കഴിയില്ല’, രണതുംഗ പറഞ്ഞു.

അന്നത്തെ ഫൈനലില്‍ കുമാര്‍ സംഗക്കാര നയിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റിന് 274 റണ്‍സ് നേടി. രണ്ടാമത് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ശ്രീലങ്കയുടെ മോശം ഫീല്‍ഡിങ് കൈപ്പിടിയില്‍ വന്ന വിജയം നഷ്ടപ്പെടുത്തിയെന്നാണ് ശ്രീലങ്കയിലെ മാധ്യമങ്ങളുടെ ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇത്രനാളും ആരും ആവശ്യപ്പെട്ടിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News