ദിലീപ് രണ്ടാംവട്ടവും കോടതിയില്‍; തിരിച്ചു വിളിച്ചത് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന്

കൊച്ചി: ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജയിലിലേക്ക് കൊണ്ടു പോയ ദിലീപിനെ കോടതി തിരിച്ചുവിളിച്ചു. ദിലീപ് കോടതിയില്‍ നല്‍കിയ രണ്ടു ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് വേണ്ടിയാണ് തിരിച്ചു വിളിച്ചത്.

വാദങ്ങള്‍ക്കിടെയാണ് പ്രതിഭാഗം രണ്ടു മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ സമര്‍പിച്ചത്. ഇത് കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കമെന്ന് ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഉപയോഗിച്ചുകൊണ്ടിരുന്ന ഈ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

ഫോണ്‍ അണ്‍ലോക്ക് ചെയ്ത ശേഷം ദിലീപിനെ വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി.

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ സ്വാധീനം കൊണ്ടാണിത്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യമില്ല കുറ്റമാണ് ദിലീപ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇര സ്ത്രീയാണെന്നിരിക്കെ ഇത്തരം പ്രചരണങ്ങള്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാനേജര്‍ അപ്പുണിക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയാള്‍ എത്തിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News