അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ്; തിരച്ചില്‍ ഊര്‍ജിതം

കൊച്ചി: ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ്. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. അപ്പുണ്ണി ഒളിവില്‍ പോയത് ദിലീപുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഭയന്ന്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു.

അതോടൊപ്പം കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്കായുള്ള തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കി. ചോദ്യം ചെയ്യലിനായി പലതവണ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. അപ്പുണ്ണി സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്നും പള്‍സര്‍സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍ അപ്പുണ്ണി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അപ്പുണ്ണി ഒളിവില്‍ പോയത്.അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപ്പുണ്ണി ഒളിവില്‍ പോയതായി സ്ഥിരീകരിച്ചത്. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ദിലീപിനൊപ്പം തന്നെ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയുമോയെന്നാണ് പൊലീസ് ശ്രമിച്ചുകൊണ്ടിരുന്നത്. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെപങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക നേരിട്ട പങ്കുണ്ടെന്നാണ് അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന് ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here