ഇതാണ് വി എസ്; ആഘോഷങ്ങളില്ലാതെ അന്‍പതാം വിവാഹ വാര്‍ഷികദിനത്തിലും ജനനായകന്‍; വീഡിയോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വി.എസിന്റെ ഔദ്യോഗിക വസതിയില്‍ ഇന്നും പതിവ് ശൈലിക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. സാധാരണ ദിനം പോലെ തന്നെയായിരുന്നു ഇന്നും. വി.എസിന്റേയും ഭാര്യ വസുമതിയുടേയും 50ാം വിവാഹ വാര്‍ഷിക വാര്‍ത്തയറിഞ്ഞ് മാധ്യപ്രവര്‍ത്തകര്‍ എത്തിയതോടെ തന്റെ പതിവു ശൈലിയില്‍ ആഭിവാദ്യവുമായി സ്വീകരണ മുറിയിലേക്ക് വി.എസ് എത്തി.

പിന്നെ അല്പം മധുരം ഭാര്യ വസുമതിയുടെ കൈകള്‍ കൊണ്ട്. ഭാര്യക്കും മക്കള്‍ക്കും മധുരം നുള്ളി നല്‍കി വി.എസ് അന്‍പതാം വിവാഹ വാര്‍ഷികത്തിന്റ സന്തോഷം പങ്കു വച്ചു. മധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചു ഒരു വിഹിതം.

1967 ജൂലൈ 16 ന് ആലപ്പുഴ മുല്ലക്കലില്‍ വച്ചായിരുന്നു വി.എസിന്റേയും വസുമതിയുടേയും വിവാഹം. തീര്‍ത്തും ലളിതമായി നടന്ന ചടങ്ങില്‍ മാലയിടല്‍ മാത്രമായിരുന്നു ചടങ്ങ്. കല്യാണ ദിനം ഓര്‍മ്മിച്ചെടുത്ത വി.എസിന്റെ ഭാര്യ വസുമതി പറഞ്ഞത് ഇങ്ങനെ. വിവാഹം കഴിഞ്ഞ് വി.എസ് നേരെ പോയത് പാര്‍ട്ടി ഓഫീസിലേക്കായിരുന്നു. തിരികെ വന്നത് രാത്രി 9 മണിയോടെയും.

സദ്യ ഒന്നും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല രാത്രി കഴിക്കാന്‍ ആഹാരം പോലും ഉണ്ടായിരുന്നില്ല എന്നും ചിരിക്കിടയില്‍ അവര്‍ പറഞ്ഞു. ഭാര്യയുടെ വാക്കുകള്‍ കേട്ട് മറ്റുള്ളവര്‍ക്കൊപ്പം വി.എസിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

വിവാഹിതനാകുമ്പോള്‍ വി.എസിനു 43 ഉം വസുമതിക്ക് 29 ഉം ആയിരുന്നു പ്രായം. ആലപ്പുഴ ജില്ലാസെക്രട്ടറിയും അമ്പലപ്പുഴ എം.എല്‍.എ യുമായിരുന്നു അന്ന് വി.എസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News