കേക്കിനും ക്രിക്കറ്റിനും നിരോധനം; സാരി നിര്‍ബന്ധം; ബീഫിനു പിന്നാലെ സംഘപരിവാറിന്റെ വിചിത്രനിര്‍ദ്ദേശങ്ങള്‍

വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങളിലും വസ്ത്രധാരണത്തിലും നിയന്ത്രണമേര്‍പ്പെടുത്തി ആര്‍എസ്എസ്. വിശേഷ ദിവസങ്ങളില്‍ സ്ത്രീകള്‍ സാരി ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം. കേക്ക് മുറിച്ചും മെഴുകുതിരി കത്തിച്ച് ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും ആര്‍ എസ് എസ് നിര്‍ദേശിക്കുന്നു. രാജ്യത്തെ ബീഫ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനയായ ആര്‍എസ്എസ് പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.

സാരിക്ക് പുറമെ കുര്‍ത്തയും പൈജാമയും ധരിക്കാന്‍ അനുവാദമുണ്ട്. കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും വിദേശ സംസ്‌ക്കാരമാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതും ആര്‍ എസ് എസ് വിലക്കുന്നു.

പൊതു ജനങ്ങളെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യവും പഠിപ്പിക്കാനായി ആര്‍എസ്എസ് ആരംഭിച്ച കുടുംബ പ്രബോധന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയാണ് ആര്‍എസ്എസിന്റെ ബോധവത്ക്കരണം. ഭക്ഷണം കഴിക്കും മുമ്പ് പ്രാര്‍ഥന ചൊല്ലണം, കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണം കഴിക്കണം, ഭക്ഷണ സമയത്ത് ടെലിവിഷന്‍ കാണുന്നത് ഒഴിവാക്കണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിക്കണമെന്നും ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടണമെന്നും വ്യക്തിത്വ വികസനത്തിന് സഹായകമാകുന്ന നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നും സാമൂഹ്യസേവനത്തിന് ഗൃഹനാഥന്‍ തയ്യാറാകണമെന്നും പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ നിര്‍ദേശങ്ങളോട് നല്ല രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന് ആര്‍എസ്എസ് ഭാരവാഹികള്‍ പറയുന്നു. 2019ല്‍ തെരഞ്ഞെടുപ്പ് സമയം വരെ ഈ ക്യാമ്പയിന്‍ തുടരാനാണ് ആര്‍എസ്എസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News