നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ കസ്റ്റഡിയില്‍; പ്രതീഷ് ഒളിവില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു. പ്രതീഷ്ചാക്കോ ഒളിവിലാണ്. ഇതോടെ പ്രതീഷിന്റെ ജൂനിയര്‍ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തി.

ജൂനിയര്‍ അഭിഭാഷകനായ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി ആദ്യം കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ അഴിക്കുള്ളിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ എവിടെയാണെന്ന അന്വേഷണം കടല്‍ കടക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.

ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നടന്‍ ദിലീപിന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് ഫോണ്‍ വിദേശത്തേക്ക് കടത്തിയതെന്നും സൂചനകളുണ്ട്. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി തെളിവ് കണ്ടെത്തേണ്ടത് കേസില്‍ നിര്‍ണായകമാണ്. അതേസമയം ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തിനില്‍ക്കുമ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News