അന്‍വര്‍ സാദത്തും ദിലീപുമായുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചറിഞ്ഞു; എം എല്‍ എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം ചോദിച്ചതായി എം എല്‍ എ പറഞ്ഞു.

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പുതിയ തെളിവുകള്‍ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് വ്യക്തമാകുന്നത്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ പൊലീസ് ചോദ്യം ചെയ്യ്തത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ദിലീപുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും അതിന്റെ പേരിലാണ് തന്നെ വിളിച്ചതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ദിലീപ് പറഞ്ഞെന്നും അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപിന് തക്കതായ ശിക്ഷ കൊടുക്കണം. ആ തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല.

ആക്രമിക്കപ്പെട്ട നടിയുമായും അവരുടെ കുംബവുമായും നല്ല വ്യക്തി ബന്ധമുണ്ട്. സംഭവത്തിന് ശേഷം നടിയുടെ സഹോദരനെ വിളിച്ചിരുന്നു. താന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News