കിഫ്ബി; 3800 കോടിയുടെ നിർമ്മാണപ്രവൃത്തികൾക്ക് കരാർ

തിരുവനന്തപുരം: കിഫ്ബി വഴി സംസ്ഥാനത്ത് 3,816 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകള്‍ക്ക് അന്തിമരൂപം. വകുപ്പുകളുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എം.ഡി.മാരും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരും കിഫ്ബി സി.ഇ.ഒ.യും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. വനം (100 കോടി രൂപ),ആരോഗ്യം (149), ഐ.ടി (351), മരാമത്ത് (1093), ജലവിഭവം (1257), വൈദ്യുതി (372), വിദ്യാഭ്യാസം (493) എന്നിങ്ങനെയാണ് അടങ്കല്‍. നടപ്പുധനകാര്യ വര്‍ഷത്തില്‍ ഏതാണ്ട് നാല്‍പ്പതിനായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകുമെന്നാണ് കരുതുന്നത്.

അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍ വിളിച്ച് കരാറുകാരെ ഏര്‍പ്പാടാക്കിയാല്‍ പണി തീരുന്ന മുറയ്ക്ക് കിഫ്ബി ഓണ്‍ലൈനായി പണം അനുവദിക്കും. പ്രോജക്ടിന്റെ മോണിറ്ററിംഗിനും മേല്‍നോട്ട പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഈ കരാറിന്റെ ഭാഗമായി ഉണ്ട്. ഇവയെല്ലാം ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള സോഫ്ട് വെയറുകളുംതയ്യാറായിട്ടുണ്ട്. ഓരോമാസത്തിലും ചുരുങ്ങിയത് 10001500 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് ഇപ്രകാരം ത്രികക്ഷികരാര്‍ വച്ച് പണി തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

കിഫ്ബി വഴി പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളുംപൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്. പ്രോജക്ടിന് ഭരണാനുമതി നല്‍കേണ്ടത് ബന്ധപ്പെട്ട വകുപ്പാണ്. ബജറ്റ്പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പദ്ധതിയാണെങ്കില്‍ ഇതിന് മറ്റൊരു നടപടി ക്രമവും ആവശ്യമില്ല.

പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കുകയാണ് അടുത്തഘട്ടം. മരാമത്ത്, ജലസേചനം പോലുള്ള വകുപ്പുകള്‍ക്ക് അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുതന്നെ വേണമെങ്കില്‍ തയ്യാറാക്കാം. അല്ലെങ്കില്‍ ഈ ചുമതല എസ്.പി.വി.യെ ഏല്‍പ്പിക്കാം. എസ്.പി.വി.ക്ക് ഇതിനായി കണ്‍സള്‍ട്ടന്റ്മാരെ എടുക്കാവുന്നതാണ്. ഇതിനു വേണ്ടിവരുന്ന ചെലവ് ധനവകുപ്പില്‍ നിന്നും പ്രത്യേകം നല്‍കും.

ഇങ്ങനെ തയ്യാറാക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ കിഫ്ബിക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. കിഫ്ബിയിലെ വിദഗ്ദ്ധ പദ്ധതി അവലോകനം നടത്തി പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിന് എസ്.പി.വി.യോട് ആവശ്യപ്പെടും.

ഇത്തരത്തില്‍ പൂര്‍ണ്ണതവരുത്തിയ പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് കിഫ്ബി ബോര്‍ഡ് പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. 100 കോടിയില്‍ താഴെവരുന്ന ചെറുഘടകങ്ങളുള്ള പ്രോജക്ടുകള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പരിശോധിച്ച് അംഗീകാരം നല്‍കാന്‍ അധികാരമുണ്ട്. പിന്നീട് ബോര്‍ഡ് അംഗീകരിച്ചാല്‍ മതിയാകും.

ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികള്‍ ത്രികക്ഷി കരാര്‍ ഒപ്പിടുന്നതോടെ നിര്‍വ്വഹണത്തിലേക്ക് നീങ്ങും. ഇപ്പോള്‍ ഏതാണ്ട് 8,000 കോടി രൂപയുടെ പ്രോജക്ടുകള്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അവസാനവട്ട മിനുക്കുപണികളിലാണ്. ഇവയെല്ലാം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിര്‍വ്വഹണത്തിലേക്ക് നീങ്ങും.

ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ബാക്കിയുള്ള പദ്ധതികളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള വേഗത കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആഴ്ചതോറും ധനകാര്യ സെക്രട്ടറി തലത്തിലും മന്ത്രി തലത്തിലുമുള്ള ഇതിനുള്ള അവലോകനയോഗങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News