‘എന്റെ മകളെ എനിക്കറിയാം’; ചാര്‍മിക്കെതിരായ ആരോപണങ്ങളില്‍ പിതാവിന്റെ മറുപടി

ചാര്‍മിക്കെതിരായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ മറുപടിയുമായി പിതാവ് ദീപ് സിംഗ് ഉപല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ് സിംഗ് ഉപല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

‘എന്റെ മകള്‍ക്ക് ഇത്തരം ആരോപണങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ല. എനിക്ക് എന്റെ മകളെ നല്ല പോലെ അറിയാം. 13-ാം വയസ്സ് തൊട്ട് ജോലി ചെയ്യുകയും ദീര്‍ഘകാലമായി വിജയകരമായി സിനിമാ മേഖലയില്‍ തുടരുകയും ചെയ്യുന്നു. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളില്‍ അവള്‍ ഇടപെട്ടിരുന്നെങ്കില്‍ സിനിമയില്‍ ഇത്രയും കാലം നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.’

‘അവള്‍ കഠിന്വാധാനിയും കുടുംബം നല്ല പോലെ നോക്കുകയും ചെയ്യുന്നു. എന്റെ ഭാര്യ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തകര്‍ന്നു പോയി. ഞാന്‍ വ്യക്തമാക്കുന്നു, അവള്‍ക്ക് ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കുമില്ല, പൈസ വസൂല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ. വളരെ പെട്ടെന്ന് തന്നെ ഈ ആരോപണങ്ങളില്‍ നിന്നെല്ലാം അവള്‍ വിമുക്തമാവും.’- ദീപ് സിംഗ് ഉപല്‍ പറയുന്നു.

മയക്കുമരുന്ന കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാര്‍മിക്ക് പുറമെ രവി തേജ, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍, നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ഈ താരങ്ങള്‍ക്ക് മയക്കുമരുന്ന്് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആരോപണമുയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News