ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം ആര്‍ക്കെങ്കിലുമുണ്ടോ; കടയില്‍ കയറിവന്ന് കേറി പിടിച്ച ശേഷം വിന്‍സന്റ് എംഎല്‍എ ചോദിച്ചതിങ്ങനെ; വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് ക്രൂരമായി പീഡിപ്പിച്ചതിനെക്കുറിച്ച് പീഡനത്തിരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടീവി പുറത്തുവിട്ടു. തന്റെ കടയില്‍ കയറിവന്നാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ എം എല്‍ എ വിന്‍സന്റ് പീഡനം നടത്തിയതെന്ന് വീട്ടമ്മ പീപ്പിള്‍ ടി വിയോട് വെളിപ്പെടുത്തി. കടയില്‍ കയറി വന്ന് തന്നെ കയറിപ്പിടിച്ച ശേഷം ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റമുള്ള വേറെയാരെങ്കിലുമുണ്ടോയെന്നും വിന്‍സന്റ് ആക്രോശിച്ചു.

പിന്നീടായിരുന്നു ക്രൂരമായ ലൈംഗിക പീഡനം അരങ്ങേറിയതെന്നും ബാലരാമപുരം സ്വദേശിയായ വീട്ടമ്മ വ്യക്തമാക്കി. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു. വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.

വിന്‍സെന്റിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് എംഎല്‍എക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.

വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തി. നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു വൈദ്യപരിശോധന നടത്തിയത്. തെളിവുകള്‍ ലഭിക്കുന്നതിനായി വീട്ടമ്മയുടെ വസ്ത്രങ്ങളും മറ്റും അന്വേഷണസംഘം ഇന്ന് ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News