ക്രിക്കറ്റ് ചരിത്രത്തില്‍ ഹര്‍മന്‍പ്രീതിന്റെ സ്ഥാനം ഇതിഹാസങ്ങള്‍ക്കൊപ്പം

ലണ്ടന്‍: വിരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗ് പാടവവും വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയും ചേര്‍ന്നതാണ് അവളുടെ കളി മുഖത്തെ പ്രകടനമെന്ന് ഹര്‍മന്‍ പ്രീത് കൗറിന്റെ സഹോദരി ഹെമിജിത് പറഞ്ഞു. ചുറ്റുപാടുമുള്ള ചെറുപ്പക്കാര്‍ പഞ്ചാബി ‘ദോല്‍’ എന്ന് പാടി വട്ടത്തില്‍ നൃത്തം ചെയ്യുമ്പോള്‍, കുടുംബം മധുരം വിതരണം ചെയ്യുന്ന തിരക്കിലാണ്.

കുട്ടിക്കാലം മുതല്‍, അവള്‍ ആണ്‍കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്നു. ഹര്‍മാന്‍ എപ്പോഴും സസ്‌പെന്‍സാണ്.അവള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കുന്നു.അവള്‍ വളരെ ശാന്തവും രസകരവുമാണ് എന്നും അവര്‍ കൂട്ടി ചേര്‍ത്തു.1983 ലെ ലോകകപ്പില്‍ കപില്‍ദേവ് 175 റണ്‍സുമായി അരങ്ങുവാണതിനെ ഹര്‍മന്‍പ്രീതിന്റെ ഇന്നിംഗ്‌സുമായി താരതമ്യപ്പെടുത്താം. ഹര്‍മാന്റെ ഇന്നിംഗ്‌സ് കപില്‍ ദേവിനോട് താരതമ്യപ്പെടുത്തുമ്പോള്‍ അത് അവള്‍ക്ക് ഒരു വലിയ ബഹുമതിയാണ് എന്നാണ് സഹോദരന്‍ പറഞ്ഞത്.

ഹര്‍മന്‍പ്രീതിന്റെ പിതാവായ 52 കാരനായ ഹര്‍മന്ദര്‍ സിംഗ് ഒരു നല്ല അച്ഛന്‍ എങ്ങനെയാവണമെന്നതിന്റെ ഉത്തമ മാതൃകയാണ്.അവളുടെ ആദ്യ കോച്ച് പിതാവ് തന്നയായിരുന്നു.അദ്ദേഹം നല്ല ക്രിക്കറ്റ് കളിക്കാരനായിരുന്നു, പക്ഷേ ചില സാഹചര്യങ്ങളില്‍ കായിക രംഗത്ത് ആഗ്രഹിക്കുന്നിടത്ത് എത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല, എന്നാല്‍ ഇന്ന് തന്റെ സ്വപ്നത്തെ തന്റെ മകളെ കൊണ്ട് നേടിയെടുക്കാന്‍ ക!ഴിഞ്ഞു എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു,’ഞങ്ങളുടെ എല്ലാ നേട്ടങ്ങളേയും കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു’, രാജ്യം അവളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഉയര്‍ത്താന്‍ ആകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഹര്‍മന്‍പ്രീതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News