കോഴിക്കോട് സ്പിരിറ്റ് കഴിച്ച് മരണം; മരിച്ചവരുടെ എണ്ണം രണ്ടായി.

കോഴിക്കോട്: കോഴിക്കോട് സ്പിരിറ്റ് കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.  മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലായിരുന്ന സന്ദീപാണ് മരിച്ചത്. രാവിലെ കോഴിക്കോട്  മലയമ്മ എ കെ ജി കോളനിയിൽ ബാലൻ മരിച്ചിരുന്നു.

ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സർജറിക്കൽ സ്പിരിറ്റ് കൂടിയ അളവിൽ മദ്യത്തിൽ ചേർത്ത് കഴിക്കുകയായിരുന്നു.

കോഴിക്കോട് കോയാസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്ദീപ് ആണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

കിണർ വൃത്തിയാക്കിയതിന് ശേഷം ഇവരടക്കം 6 പേർ ചേർന്ന് വ്യാഴാഴ്ച്ച  ആണ്  മദ്യപിച്ചത്. കൂടെ ഉണ്ടായിരുന്ന 3 പേർ കൂടി മെഡിക്കൽ കോളേജിൽ പോലീസ് നിർദ്ദേശ പ്രകാരം ചികിത്സ തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here