പീഡനക്കേസില്‍ വിന്‍സെന്റ് എംഎല്‍എ അറസ്റ്റില്‍; കോടതിയില്‍ ഹാജരാക്കി; മൊഴിയില്‍ ഉറച്ച് വീട്ടമ്മ

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റ് അറസ്റ്റില്‍. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിച്ചതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്.

പിന്നീട് അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിന്‍സെന്റിനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍ക്കര കോടതിയിലാണ് ഹാജരാക്കുക.
ഉച്ചയ്ക്ക് 12.30 മുതലാണ് വിന്‍സെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ പൊലീസ് ചോദ്യം ചെയ്തത്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. നിയമനടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വീട്ടമ്മ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. കടയില്‍ കയറി വന്ന എംഎല്‍എ തന്നെ കയറിപിടിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീടും തന്നെ എംഎല്‍എ ലൈംഗികമായി ഉപയോഗിച്ചെന്ന് വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎല്‍എ തന്നെ കയറി പിടിച്ചതെന്നും മൊഴികളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മ പറഞ്ഞു. വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇത്.

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.

പരാതിക്കാരിയായ സ്ത്രീയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന വിശദീകരണമാണ് വിന്‍സന്റ് പാര്‍ട്ടിക്ക് നല്‍കിയത്. എംഎല്‍എയെ സ്ത്രീ നിരന്തരം ശല്യപ്പെടുത്തി എന്നാണ് വിശദീകരണത്തില്‍ പറയുന്നതെന്നും ഹസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News