പീഡനവീരനെ സംരക്ഷിച്ച് കോണ്‍ഗ്രസ്; വിന്‍സെന്റ് രാജി വയ്‌ക്കേണ്ടെന്ന് നേതൃത്വത്തിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത എം.വിന്‍സന്റ് എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ മാത്രമേ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുക്കൂ എന്നും നേതാക്കള്‍ വ്യക്തമാക്കി.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. വീട്ടമ്മക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് കെപിസിസിക്ക് വിന്‍സന്റ് നല്‍കിയ വിശദീകരണമെന്നും ഹസന്‍ പറഞ്ഞു. എംഎല്‍എ കുറ്റക്കാരനാണെന്ന് പൊലീസും കോടതിയും കണ്ടെത്തിയാല്‍ എന്തു തന്നെയായാലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിത്.

തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പച്ചതുമായ ബന്ധപെട്ട പരാതിയില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News