വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ രണ്ടു തവണ പീഡിപ്പിച്ചു; ഫോണില്‍ വിളിച്ച് ലൈംഗികമായി സംസാരിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ രണ്ടു തവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ 10നും നവംബര്‍ 11നുമാണ് വീട്ടമ്മയെ വീട്ടിനുള്ളില്‍വച്ച് വിന്‍സെന്റ് പീഡിപ്പിച്ചത്. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും എംഎല്‍എ പീഡിപ്പിച്ചു. മാത്രമല്ല, വിവിധ ഫോണുകളില്‍ നിന്ന് വിളിച്ച് ലൈംഗികമായി സംസാരിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

വീട്ടമ്മയുടെ ഭര്‍ത്താവില്‍ നിന്നാണ് വിന്‍സെന്റ് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചത്. ശേഷം ഫോണില്‍ വിളിച്ച് തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചിട്ടും വിന്‍സെന്റ് വീട്ടമ്മയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. അതിക്രമം അതിര് കടന്നതോടെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം, വിന്‍സെന്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിന്‍ക്കര കോടതി നാളത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പൊലീസ് അപേക്ഷ നല്‍കിയത്.

ഇതിനിടെ വീട്ടമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഇന്ന് വൈകുന്നേരം വീടിനുമുന്നിലെത്തിയാണ് കോണ്‍ഗ്രസുകാര്‍ ഇരയായ സ്ത്രീക്ക് നേരെ ചീമുട്ടയേറ് നടത്തിയത്. വിന്‍സെന്റിന്റെ പീഡനത്തില്‍ മനംമടുത്ത ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ആശുപത്രിയിലായിരുന്നു. ഇന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് ആക്രമണം.

പലയിടങ്ങളില്‍ നിന്നായി സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവരുടെ വീടിനു മുന്നില്‍ വലിയ തോതില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News