പൊട്ടിക്കരഞ്ഞ് ദിലീപ്; എന്ന് വരുമെന്ന അമ്മയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ

കൊച്ചി: ഹൈക്കോടതിയും ജാമ്യം നിഷേധിച്ചെന്ന് അറിഞ്ഞ നടന്‍ ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്. കഴിഞ്ഞ രണ്ട് ദിവസമായി ജയിലിലെ എല്ലാവരോടും സൗഹൃദപരമായിരുന്നു ഇടപെടലും. ജാമ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സഹതടവുകാരോടും ജീവനക്കാരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി ടിവിയില്‍ കണ്ടതോടെ ദിലീപ് പൊട്ടിക്കരയുകയായിരുന്നു. തുടര്‍ന്ന് തടവുമുറിയില്‍ പോയി ആരോടും മിണ്ടാതെ കരയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശേഷം പേരിന് മാത്രമാണ് ഭക്ഷണവും കഴിച്ചത്. സഹോദരന്‍ അനൂപ് എത്തിയപ്പോള്‍, പത്ത് മിനിട്ടോളം സംസാരിക്കുകയും ചെയ്തു. പിന്നീട് അമ്മയെയും മകള്‍ മീനാക്ഷിയെയും ജയില്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്ന് തിരികെ വരുമെന്ന് അമ്മ ചോദിച്ചപ്പോഴും ദിലീപ് കരയുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി താരത്തിനെതിരെ നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പ്രഥമ ദൃഷ്ട്യാ ദിലീപ് കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടികാട്ടി. പ്രോസിക്യുഷന്‍ വാദങ്ങള്‍ പൂര്‍ണമായും ശരിവെച്ച ഹൈക്കോടതി ക്രൂരമായ കുറ്റകൃത്യമാണ് നടന്നെന്നും വ്യക്തമാക്കി.

ഉന്നത സ്വാധീനമുളള വ്യക്തിയാണ് ദിലീപ്. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് ചൂണ്ടികാട്ടി. അപൂര്‍വ്വമായ കേസാണെന്നും നിരീക്ഷണമുണ്ട്. സൂഷ്മമായ ആസൂത്രണവും കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കേസില്‍ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News