സങ്കീര്‍ത്തനം വായനയും സിനിമാ കഥ പറച്ചിലും; ജയില്‍ ജീവിതം ഇങ്ങനെയും ആഘോഷിച്ച് ദിലീപ്

കൊച്ചി: ഹൈക്കോടതിയും ജാമ്യം തള്ളിയതോടെ ആലുവ സബ് ജയിലിലെ സാധാരണ തടവുകാരിലൊരാളായി മാറിക്കഴിഞ്ഞു ദിലീപ്. ആദ്യ ദിവസങ്ങളില്‍ ആരോടും മിണ്ടാതെ തന്റെ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞ ദിലീപ് ഇപ്പോള്‍ സഹതടവുകാരുമായി സൗഹൃദത്തിലാണ് കഴിയുന്നത്. ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലാണ് ദിലീപ് സഹതടവുകാരുമായി സൗഹൃദത്തിലായത്.

സഹതടവുകാരുടെയെല്ലാം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോള്‍ നല്ല ബന്ധത്തിലണ്. പകല്‍ കൂടുതല്‍ സമയവും ഉറങ്ങുന്ന താരം സമയം കിട്ടുമ്പോഴൊക്കെ തന്റെ സിനിമ ലൊക്കേഷനിലെ കഥകളും മറ്റും സഹതടവുകാരുമായി പങ്കുവെക്കുന്നു. ഇപ്പോഴത്തെ കേസുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്ന ദിലീപ് സഹതടവുകാര്‍ക്കിടയിലും തന്നോട് സഹതാപം സൃഷ്ടിക്കാവാന്‍ ശ്രമിക്കുന്നുണ്ട്.

ജയിലില്‍ പ്രാര്‍ത്ഥനക്കെത്തിയ പ്രാര്‍ത്ഥനാ ഗ്രൂപ്പുകാരുടെ സങ്കീര്‍ത്തനം വായിക്കുകയാണ് ദിലീപിന്റെ മറ്റൊരു ദിനചര്യ. പത്രങ്ങള്‍ വായിക്കുമ്പോല്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശബ്ദം താഴ്ത്തിവായിക്കണമെന്ന് കൂടെയുള്ളവരോട് ദിലീപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തല്‍ക്കാലം പുറത്തിറങ്ങാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലെന്ന് മനസിലായതോടെയാണ് ദിലീപ് സഹതടവുകാരുമായും അടുപ്പം സ്ഥാപിച്ചത് . കഴിഞ്ഞ രണ്ടാഴ്ചയായി ആലുവ സബ്ജയിലിലെ 523 നമ്പര്‍ തടവുകാരനായി കഴിയുകയാണ് ജനപ്രിയ നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News