മയക്കുമരുന്ന് കേസ് നടി ചാര്‍മിക്ക് പാരയാകും; അന്വേഷണസംഘം ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെ; പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന് ചാര്‍മി

തെലുങ്ക് സിനിമയെ വിഴുങ്ങിയ മയക്കുമരുന്നു മാഫിയയെ വേരോടെ പിഴുതെറിയാന്‍ പ്രത്യേക അന്വേഷണ സംഘം. തെലുങ്ക് സിനിമയിലെ 15 പ്രമുഖര്‍ക്കാണ് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നത്. ഇതില്‍ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടും.

വിദ്യാര്‍ത്ഥികളിലും ടെക്കികളിലും മയക്കുമരുന്നു ഉപയോഗം കൂടുതലാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാതാരങ്ങളിലേക്ക് അന്വേഷണമെത്തിയത്. തെലുങ്ക് സിനിമാ ലോകം മയക്കുമരുന്നു മാഫിയയുടെ കൈയിലാണെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരെ അന്വേഷണസംഘം ചോദ്യം ചെയ്തു. തെന്നിന്ത്യന്‍ സുന്ദരി ചാര്‍മിയേയും ചോദ്യം ചെയ്തു. നിരവധി നിര്‍ണായക സൂചനകള്‍ ചാര്‍മിയെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മയക്കുമരുന്ന് മാഫിയ തലവന്‍ കാല്‍വിന്‍ മസ്‌ക്രിനാസുമായി ചാര്‍മിക്ക് അടുത്ത ബന്ധമുണ്ടെന്ന് വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചതായാണ് സൂചന. സംവിധായകന്‍ പുരി ജഗന്നാഥാണ് കാല്‍വിനെ ചാര്‍മിക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് ഇല്ലയെന്നാണ് ചാര്‍മി മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്റെ രക്തമോ, നഖമോ, മുടിയോ പരിശോധനക്കായി നല്‍കാന്‍ തയ്യാറല്ലെന്ന് ചാര്‍മി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ചാര്‍മി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News