ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ സ്ഥിരീകരണം; സതീഷ് നായര്‍ക്ക് പണം നല്‍കിയെന്ന് ആര്‍എസ് വിനോദ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ ബിജെപി മുന്‍ സഹകരണ സെല്‍കണ്‍വീനര്‍ ആര്‍.എസ് വിനോദിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ദില്ലിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് 25 ലക്ഷം വാങ്ങി നല്‍കിയെന്ന് ആര്‍എസ് വിനോദ് സമ്മതിച്ചു.

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ഷാജിയില്‍ നിന്ന് വാങ്ങിയത് കോഴ അല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസായാണ് 25 ലക്ഷം രൂപ വാങ്ങിയതെന്നാണ് വിനോദിന്റെ അവകാശവാദം. അഞ്ചു ലക്ഷം രൂപ വീതം അഞ്ച് തവണയായാണ് ഷാജിയില്‍ നിന്ന് വാങ്ങിയത്. മെഡിക്കല്‍ കോളജുകളുടെ വാര്‍ഷിക ഇന്‍സ്‌പെക്ഷന് മുന്നോടിയായാണ് പണം വാങ്ങിയതെന്നും വിനോദ് പറഞ്ഞു.

സതീഷ് നായരെ മുന്‍പരിചയമില്ലെന്നും തന്റെ സഹകരണ ബാങ്കിലെ നിക്ഷേപകനായ രാജേഷ് എന്നയാളാണ് സതീഷിനെ പരിചയപ്പെടുത്തിയതെന്നും വിനോദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News